ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്ര മേഖലയായ ഖുറം ജില്ലയിലെ പാരാചിനാറിലെ പച്ചക്കറിമാര്ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം. പാക്കിസ്ഥാന് സൈന്യം സംഭവസ്ഥലത്തെത്തി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പരിക്കേറ്റവരെ അടുത്തുളള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
സ്ഫോടക വസ്തുക്കള്‍ പച്ചക്കറിക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇക്രമുല്ലാഹ് ഖാന് പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഖുറം. അതിര്‍ത്തി കടന്ന് അഫ്ഗാനിലേക്ക് ഭീകരര്‍ പോകുന്നതും ഈ മേഖലയിലൂടെയാണ്.
ഭീകരരും സൈന്യവും തമ്മില്‍ 2004 മുതല്‍ പോരാട്ടം നടന്നുവരുന്ന പ്രദേശമാണിത്.
കഴിഞ്ഞ വര്‍ഷം സാധാരണക്കാരും സുരക്ഷാ ഭടന്മാരും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേര് ഈ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: