ന്യൂദല്‍ഹി: തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന് വിട്ടയച്ചു. മാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ വാഗ അതിര്‍ത്തി വഴിയായിരിക്കും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുക.
സൈനികനെ വിട്ടയയ്ക്കുന്ന കാര്യം പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാന് നിയന്ത്രണരേഖ കടന്നത്. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഉറി ഭീകരാക്രമണത്തിനു പിന്നാലെ, പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന് പാക്കിസ്ഥാന്റെ പിടിയിലായെന്നു വ്യക്തമായത്.
പിടിയിലായ ജവാന് മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: