മാനന്തവാടി: നിലമ്പൂര്‍ വെടിവയ്പ്പോടെ നിലനില്‍പ്പ് അപകടത്തിലായ കേരളത്തിലെ മാവോയിസ്റ്റ് ഭീകരര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായി സംസ്ഥാന ഇന്റലിജന്റ്സ് വിഭാഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇവരെ തട്ടിക്കൊണ്ടുപോകാനോ കൊലപ്പെടുത്താനോ സാധ്യതയുണ്ട്. പിടിച്ചുപറിക്കാരായ ജീവനക്കാരുടെ കണക്ക് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ശേഖരിച്ചു.
വയനാട്ടിലെ 48 ജീവനക്കാരാണ് പട്ടികയില്‍. ഇവരില്‍ ഭരണ-പ്രതിപക്ഷ സംഘടനാ നേതാക്കളുമുണ്ട്. മുനിസിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ തഹസില്‍ദാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, വില്ലേജ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഓവര്‍സീയര്‍, വിഇഒ, മൃഗഡോക്ടര്‍, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതിക്കാരും തമിഴ്നാട്-കേരളാ അതിര്‍ത്തി ഭാഗങ്ങളിലുള്ളവരും ഇതിലുണ്ട്. രണ്ട് വനിതാ വില്ലേജ് അസിസ്റ്റന്റുമാരുമുണ്ട്.
പട്ടിക ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. മാവോയിസ്റ്റ് ഭീകരരായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ട ശേഷം അതീവ ജാഗ്രതയോടെയാണ് പോലീസ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: