ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തെക്കന്‍ ദല്‍ഹിയിലെ ഗ്രീന്പാര്ക്കിലാണ് സംഭവം. അഫ്ഗാന് സ്വദേശികളായ തവാബ് അഹമ്മദ് എന്ന സലീം (27), സുലൈമാന്‍ അഹമ്മദ് (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അഭയാര്‍ത്ഥികള്‍ക്ക് നല്കുന്ന യുഎന്നിന്റെ കാര്‍ഡുപയോഗിച്ചാണ് ഇവര്‍ ദല്‍ഹിയില്‍ താമസിച്ചിരുന്നത്. ഹോസ്ഖോസിലെ പബ്ബില്‍ വെച്ചാണ് ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി തവാബിനെ പരിചയപ്പെട്ടത്. വിദ്യാര്‍ത്ഥിനിയെ തവാബ് ഗ്രീന്‍ പാര്‍ക്കിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ തവാബിന്റെ സുഹൃത്ത് സുലൈമാനുമുണ്ടായിരുന്നു. വീട്ടില്‍വെച്ച് മദ്യപിച്ച പെണ്‍കുട്ടിക്ക് രാവിലെ എഴുന്നേറ്റപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി മനസിലായത്.
തുടര്‍ന്ന് സുഹൃത്തുക്കളോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തവാബ് പത്ത് വര്‍ഷത്തോളമായി ദല്‍ഹിയിലാണ്. രണ്ട് വര്‍ഷം മുന്‍പാണ് സുലൈമാന്‍ ഇവിടെയെത്തിയത്. ഇരുവരെയും റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: