ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കിഷന്‍ഗംഗയില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രാറ്റില് ഹൈഡ്രോ പവര്‍ പ്രോജക്ടുകളും നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
പാക്ക് ദിനപത്രം ഡോണാണ് വാര്‍ത്ത പുറത്തുവിട്ടത്. ഝലം, ചെനാബ് നദികളില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി നിര്‍ത്തണമെന്ന് പാക്ക് പാര്‍ലമെന്റിലെ രണ്ട് സമിതികള്‍ സംയുക്തമായി ആവശ്യപ്പെട്ടുവെന്നാണ് വിവരം. സിന്ധു നദീജല വിതരണത്തിലെ പ്രശ്നങ്ങള്‍ ലോകബാങ്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം. കരാര്‍ അനുസരിച്ച് ഇത് ലോക ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും പാക്ക് വിദേശകാര്യ സെക്രട്ടറി എയ്സാസ് ചൗധരി അറിയിച്ചു.
കരാര്‍ ലംഘിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല. പാക്കിസ്ഥാന്റെ താത്പര്യങ്ങള്‍ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: