ന്യൂദല്‍ഹി: സംവരണത്തെക്കുറിച്ച് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഉപദേശകന്.
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ആര്‍എസ്എസ് ജാതി സംവരണത്തിനെതിരാണെന്ന് വൈദ്യ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്കി. യുപി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്ത, വൈദ്യയും ആര്‍എസ്എസും നിഷേധിച്ചു. എങ്കിലും മാധ്യമങ്ങള്‍ ആര്‍എസ്എസ് ജാതി സംവരണത്തിനെതിരാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
മാധ്യമങ്ങളുടെ തട്ടിപ്പ് വ്യക്തമാക്കുന്നതാണ് മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്തിന് അയച്ച ട്വീറ്റ്. ആര്‍എസ്എസ് നേതാവിന്റെ പ്രസംഗത്തിന് താന്‍ സാക്ഷിയായിരുന്നുവെന്നും മാധ്യമങ്ങള്‍ പ്രസംഗം വലിയ തോതില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നുമാണ് ബാരു ട്വിറ്ററില്‍ എഴുതിയത്. മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു എന്‍ഡിടിവിയുടെ കണ്സല്ട്ടിംഗ് എഡിറ്ററായിരുന്ന ബര്‍ക്കാ ദത്തിന്റെ മറുപടി.
രാജ്യത്ത് ജാതീയമായ അസമത്വം നിലനില്ക്കുവോളം സംവരണം തുടരണമെന്നായിരുന്നു വൈദ്യ പറഞ്ഞത്. ജാതി സംവരണത്തിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഉണ്ട്. അസമത്വം ഇല്ലാതാകുന്നത് വരെ സംവരണം തുടരണം. മതപരമായ സംവരണത്തിന് ചരിത്രപരമോ സാമൂഹികമോ ആയ കാരണങ്ങളില്ല. മതപരമായ സംവരണം ന്യൂനപക്ഷവാദവും വിഘടനവാദവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടവരുത്തും.
അവസരങ്ങള്‍ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമാണെന്നുമായിരുന്നു സാഹിത്യോത്സവത്തില്‍ വൈദ്യ പറഞ്ഞത്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്തും സംവരണത്തിനെതിരെ ആര്‍എസ്എസ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം വളച്ചൊടിച്ചായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ വ്യാജ വര്‍ത്തയ്ക്ക് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: