‘കണ്ടുകൊള്‍ക സുയോധനാ…തെയ്യ് …തെയ്യ് വിജയന്റെ രഥം തന്നില്‍…തിത്താത്താ തെയ്യ് തെയ്യ് കൊണ്ടല്‍നേര്‍ വര്ണ്ണനുണ്ടല്ലോ തേര്‍തെളിക്കുന്നു…..
തെയ്യ് തെയ്യ് തെയ്യ് തെയ്യ് തെയ്തകതോം
തക തീര്ത്തക തിത്തോ തകൃതോം തെയ്യ്….
ഭീഷ്മ പര്‍വ്വത്തില്‍ യുദ്ധഭൂമിയിലേക്ക് അര്‍ജ്ജുനന്റെ രഥം തെളിയിച്ചുകൊണ്ടുവരുന്ന ഭാഗം ദുര്യോധനനോട് ഭീഷ്മപിതാമഹന് വിവരിക്കുന്നത് വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പെണ്‍കുട്ടികള്‍ വിവരിക്കുന്നതു കേട്ടത് വേദി മൂന്നായ കബനിയില്‍. സംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം അവതരിപ്പിച്ച വഞ്ചിപ്പാട്ടു മത്സരം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഭക്തിയുടേയും ഉത്സവതിമിര്പ്പിന്റേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
വഞ്ചിപ്പാട്ടു മത്സരങ്ങളെല്ലാം നല്ല നിലവാരമാണ് പുലര്‍ത്തിയത്. ആറന്മുള ശൈലിയും കുട്ടനാടന്‍ ശൈലിയും തരംതിരിക്കാതെയുള്ള മത്സരക്രമമാണ് നടന്നതെങ്കിലും പ്രക്ഷകരെ ഒട്ടും ബോറടിപ്പിച്ചില്ല. കുചേലവൃത്തത്തിലെ ‘ ദേവകിയുടെ വയറ്റില്‍ പിറന്ന നന്ദന്റെ…. എന്നു തുടങ്ങുന്ന കുട്ടനാടന്‍ ശൈലിയിലുള്ള വഞ്ചിപ്പാട്ടും പ്രക്ഷകരെ ഹരംകൊള്ളിക്കുന്ന തരത്തിലായിരുന്നു അവതരണം. കല്യാണ സൗഗന്ധികത്തില്നിന്നെടുത്ത
സന്ദീപനി ഗൃഹേ, സാഹസാല്‍ കഴിഞ്ഞതൊന്നും
സാരനായ ഭവാനൊന്നും മറന്നില്ലല്ലീ…… കുട്ടനാടന്‍ വെച്ചുപാട്ടുശൈലിയില് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടും ശ്രദ്ധേയമായിരുന്നു.
ഒരു ശൈലിയിലുള്ള വിധികര്‍ത്താക്കളെ വെച്ചതില്‍ പ്രക്ഷകര്‍ക്ക് അഭിപ്രയ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും മത്സരത്തിന്റെ അവതരണത്തില്‍ ടീമുകളെല്ലാം മുന്‍പന്തിയില്‍തന്നെയായിരുന്നു.
വേദി മൂന്നില്‍ വഞ്ചിപ്പാട്ട് ശ്രവിക്കാനെത്തിയ പ്രേക്ഷകരുടെ നിറസാന്നിധ്യം കബനീനദിയിലെ ഒളങ്ങളെപ്പോലെ തോന്നിപ്പിച്ചു എന്നത് ഒട്ടും അതിശയോക്തിയല്ല. ആര്‍പ്പുവിളികളാലും വര്‍ണ്ണപേപ്പറുകള്‍ വാരിവിതറിയും പ്രേക്ഷകരുടെ ആവേശം കബനീനദിയിലെ ഓളതരംഗങ്ങളാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: