അടിമാലി: ജലനിധി പദ്ധതിയെന്ന പേരില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി വെള്ളത്തില്‍ വരച്ച വരപോലെയായി എന്നാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വായ്ക്കലാംകണ്ടത്തുകാര്് പറയുന്നത്. ജലനിധിയുടെ പേരില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ഇതുവരെ പൂര്‍ത്തിയാകാത്തത്.നാല് വര്‍ഷം മുമ്പാണ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ കമ്മീഷന് ചെയ്തിട്ടില്ല. 20 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു. പൈപ്പുകള്‍ സ്ഥാപിച്ച്,ടാങ്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി 1820000 രൂപയുടെ ബില്‍ മാറി.
ഇതിനൊടൊപ്പം ജനങ്ങളില്‍ നിന്ന് ശേഖരിക്കേണ്ട നിശ്ചിത തുകയായ 3600 രൂപ ഏകദേശം എല്ലാ വീടുകളിലും നിന്ന് ലഭിക്കുകയും ചെയ്തതാണ്. ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തും തിരഞ്ഞെടട
ുക്കപ്പെടുന്ന ഉപഭോക്തൃസമിതിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
എന്നാല്‍ പഞ്ചായത്ത് അധികൃതരും ഉപഭോക്തൃസമിതിയിലുള്ള തല്പര കക്ഷികളും ചേര്‍ന്ന് പദ്ധതി അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കനത്ത കുടിവെള്ളക്ഷാമം നേരിടുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ സ്ഥലങ്ങളിലൊന്നാണ് വായ്ക്കലാംകണ്ടം. മുമ്പുണ്ടായിരുന്ന കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടാണ് ജലനിധി പദ്ധതി ആരംഭിച്ചതും പുതിയ പൈപ്പുകള്‍ സ്ഥാപിച്ചതും.
ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പഴയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന മോട്ടറും മറ്റു വില പിടിപ്പുള്ള വസ്തുക്കളും മോഷണം പോയി.
പഴയ പൈപ്പുകളെല്ലാം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചെങ്കിലും ഇപ്പോഴും പദ്ധതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പരിസരപ്രദേശങ്ങളിലെല്ലാം ജലനിധി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് വായ്ക്കലാംകണ്ടം നിവാസികള്‍ ഇത്തരത്തില്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: