മുംബൈ: പ്രണയബന്ധം തകരുമ്പോള്‍ കാമുകന് പീഡിപ്പിച്ചെന്ന് കേസ് നല്കുന്ന വര്‍ധിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി.
വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് തയാറാകുമ്പോള്‍ അനന്തര ഫലങ്ങളേക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കവേ ജസ്റ്റിസ് മൃദുല ഭട്കറിന്റേതാണ് പരാമര്‍ശം.
ഇത്തരത്തില്‍ പ്രതിയാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കണക്കിലെടുക്കണം. ലൈംഗിക ബന്ധത്തിന് പുരുഷന്റെ മാത്രമല്ല സ്ത്രീയുടേയും അനുവാദം ആവശം. വിവാഹത്തിനു മുന്‍പ് കന്യകയായിരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്വമാണ്.
കേസില്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് തെളിഞ്ഞു. പിന്നെയെങ്ങിനെയാണ് അത് വഞ്ചനയാകുന്നതെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: