കണ്ണാടിപ്പറമ്പ്: ക്ഷേത്രം പൂജാരിയെ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമിച്ചു എന്ന സിപിഎം നേതാവിന്റെ വ്യാജം. കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം പൂജാരിയെ അക്രമിച്ചു എന്നാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ക്ഷേത്രത്തിലെ കഴകക്കാരനായ എം.ലതീഷ് ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് കാറിന് നേരെ ആരോ കല്ലേറ് നടത്തിയത്. ക്ഷേത്രത്തിലെ ജോലിക്കിടയില്‍ ക്ഷേത്രത്തില്‍ സഹായിയായി എത്തുന്ന മറ്റൊരു നമ്പൂതിരിയുടെ കാറുമായി ഇയാള്‍ കണ്ണൂരില്‍ പോയിരുന്നു. ഇതിന് ശേഷം വീട്ടില്‍ വന്ന് ചേലേരി അമ്പലത്തില്‍ മാല കെട്ടുന്ന ജോലിക്കാരിയായ ഭാര്യയെയും കൂട്ടി ചേലേരി അമ്പലത്തില്‍ കൊണ്ടുവിട്ട് തിരിച്ചുവരുന്നതിനിടയിലാണ് സംഭവം. ഹര്‍ത്താല്‍ ദിനത്തില്‍ ഇതിനെ വെല്ലുവിളിച്ച് കാറില്‍ പോവുകയായിരുന്ന ഇയാള്‍ ചിലര്‍ കൈകാട്ടിയിട്ട് പോലും നിര്‍ത്തിയില്ല. ക്ഷേത്രത്തിലെ ഡ്യൂട്ടിയുടെ പേരില്‍ ഹര്‍ത്താലിനെ പരാജയപ്പെടുത്താനായിരുന്നു ഇയാളുടെ ശ്രമം. സിഐടിയു നേതൃത്വത്തിലുള്ള ക്ഷേത്രം ജീവനക്കാരുടെ സംഘടനയുടെ ജില്ലാ കമ്മറ്റി അംഗമാണ് ഇയാള്‍. ഇയാള്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിലും രാഷ്ട്രീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് ലതീഷ്. കഴകക്കാരനെയും ശാന്തിക്കാരനെയും തിരിച്ചറിയാന്‍ കഴിയാത്ത ജയരാജന് വ്യാജസംഭവം പര്വ്വതീകരിക്കാനാണ് ശ്രമിച്ചത്. ഇത് ഭക്തജനങ്ങളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: