കൊടും വേനലില്‍ കേരളത്തിലെ മിക്കനദികളും വരണ്ടുണങ്ങിയപ്പോള്‍ കണ്ണൂരില്‍ നിളയും കബനിയും പമ്പയും നിറഞ്ഞു കവിഞ്ഞു, ഭവാനിയില്‍ രാഗവസന്തം പെയ്തിറങ്ങി. 57-ാംമത് സംസ്ഥാന കലോത്സവത്തിന്റെ വേദികള്‍ക്ക് കേരളത്തിലെ നദികളുടെ പേരാണ് നല്‍കിയിരുന്നത്. വറ്റിവരണ്ടുകൊണ്ടിരിക്കുന്ന പുഴകളെ ഓര്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലോത്സവ വേദികള്‍ക്ക് ഈ പേരുകള്‍ നല്‍കിയത്. എന്നാല്‍ പുഴകളില്‍ ജലസമൃദ്ധി ഉണ്ടായില്ലങ്കിലും കലോത്സവ വേദികളിലേക്ക് ജനം സമൃദ്ധിയായി ഒഴുകിയെത്തി.
പരാതികളും പരിഭവങ്ങളുമേറെ ഉണ്ടായിരുന്നുവെങ്കിലും വിവിധ ജില്ലകളില്നിന്നെത്തിയവരും കണ്ണൂരിലെ ജനങ്ങളും ഒന്നിച്ച് ആവേശത്തോടെയാണ് 57-ാംമത് സ്കൂള്‍ കലോത്സവത്തെ അവിസ്മരണീയമാക്കിയത്. ഈ ഒത്തുചേരല്‍ വഴി സൗഹൃദം പുതുക്കാനും പുതിയ ചങ്ങാത്തം സ്ഥാപിക്കാനും കഴിഞ്ഞു. കലോത്സവ നഗരിയിലെ നദികളിലേക്കുള്ള ജനത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോഴും അടുത്ത കലോത്സവത്തിന് സംഗമിക്കാമെന്നുള്ള വാക്കിന്റെ പുറത്ത് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും സുഹൃത്തുക്കളുമെല്ലാം ചമയങ്ങള്‍ അഴിച്ച് മടക്കയാത്രയ്ക്കൊരുങ്ങുകയാണ് അടുത്ത പൂരത്തിനുള്ള തയ്യാറെടുപ്പിനായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: