കൊല്ലം: ജില്ലാ ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ കൂടി. ഡിസംബര്‍ ഒു മുതല്‍ ജനുവരി 15 വരെ ജില്ലയില്‍ 346 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച എഡിഎം ഐ.അബ്ദുല്‍ സലാം അറിയിച്ചു. ഈ കാലയളവില്‍ 1470 റെയ്ഡുകള്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ നടത്തി. 985 കോപ്റ്റ കേസുകളും രജിസ്റ്റര്‍ ചെയ്തതില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം രൂപ പിഴ ഈടാക്കി. ഒന്‍പത് കിലോഗ്രാം കഞ്ചാവും 10 എണ്ണം ബ്രൂപ്രിനോള് ആംപ്യൂളുകളും പിടികൂടി. 2016 വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷവും 2017 പുതുവത്സരാഘോഷവും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ സുഗമമായി കടന്നുപോയതായി യോഗം വിലയിരുത്തി. എക്സൈസ്, പോലീസ് വകുപ്പുകളുടെ കാര്യക്ഷമമായ എന്‍ഫോഴ്സ്മെന്റ്, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടു. വിദ്യാര്‍ഥികളെ ലഹരി മരുന്നില്‍ നിന്നും രക്ഷിക്കുന്നതിനായി 98 സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. കൂടാതെ ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വകുപ്പുകളുടെയും കമ്മിറ്റിയംഗങ്ങളുടെയും സഹകരണം എക്സൈസ് വകുപ്പിന് ലഭിച്ചതായും എഡിഎം പറഞ്ഞു. യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുരേഷ്ബാബു, എഇസി മുരളീധരന്‍നായര്‍, എസിപി റക്സ്ബോബി, അബ്ദുള്‍ റാഷി, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: