57-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആരംഭം തൊട്ട് മുഖ്യവേദിയിലേക്ക് തുടങ്ങിയ കലാസ്നേഹികളുടെ ഒഴുക്ക് സമാപന ദിവസമായ ഇന്നും തുടര്‍ന്നു. സമാപന ചടങ്ങിലടക്കം ആയിരങ്ങള്‍ ഒഴുകിയെത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടാനം ചെയ്തു. കല മനുഷ്യരെ സന്തോഷിപ്പിക്കുക മാത്രമല്ല സംസ്ക്കാര ചിത്തരാക്കുക കൂടി ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കലോത്സവ വിധി നിര്‍ണ്ണയത്തിലും നടത്തിപ്പിലും പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സബ്ബ് ജില്ല-ജില്ലാ കലോത്സവങ്ങള്‍ പലയിടത്തും കുത്തഴിഞ്ഞ അവസ്ഥയിലാണ് നടക്കുന്നത്. തിരുത്ത് താഴെതട്ടില്‍ നിന്നുവേണം.അങ്ങനെ വന്നാല്‍ അപ്പീലുകള്‍ കുറയും. സ്നേഹവും ആര്‍ദ്രവുമായ മനസ്സുണ്ടാകണമെന്നും എന്നാല്‍ മാത്രമേ ഇന്ന് സമൂഹത്തില്‍ കാണുന്ന അക്രമവും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ സാധിക്കുകയുളളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി, പി.കെ.ശ്രീമതി എംപി,എംഎല്‍എമാരായ ജെയിംസ് മാത്യു,കെ,സി.ജോസഫ്,രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, കലക്ടര്‍ മീര്‍മുഹമ്മദ് തുടങ്ങി നിരവധി പേര് ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: