കപ്പിനും ചുണ്ടിനുമിടയില്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാമെന്ന ആതിഥേയ ജില്ലയായ കണ്ണൂരിന്റെ സ്വപ്നം പൊലിഞ്ഞു. അവസാന മണിക്കുറുലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫോട്ടോഫിനിഷിലൂടെ കോഴിക്കോടിന്റെ മണ്ണിലേക്ക് വീണ്ടും കലാപ്രതിഭകള്‍ സ്വര്ണ്ണക്കപ്പെത്തിച്ചു.
ഇത് മൂന്നാം തവണയാണ് അവസാന നിമിഷം കണ്ണൂരിന് കപ്പ് നഷ്ടമാകുന്നതെന്നത് ആതിഥേയരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. കലാപ്രേമികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിഭകള്‍ വേദികളില്‍ കലയുടെ വര്‍ണ്ണരാജികള്‍ വിരിയിച്ച് പോരാടിയപ്പോള്‍ രണ്ടാം സ്ഥാനം പാലക്കാടിന് സ്വന്തമായി. 939 പോയിന്റാണ് കോഴിക്കോട് നേടിയത്. 936 പോയിന്റ് പാലക്കും, 933 പോയിന്റ് കണ്ണൂരും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: