പനാജി: ഗോവ നിയമസഭയിലെ 40 സീറ്റുകളില്‍ മത്സരിക്കുന്നത് 250 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കാനുള്ള സമയവും കഴിഞ്ഞപ്പോഴാണ് മത്സരരംഗത്ത് ഇത്രയും സ്ഥാനാര്‍ത്ഥികളുള്ളത്.
ഫെബ്രൂവരി 4നാണ് തെരഞ്ഞെടുപ്പ്. തെക്കന്‍ ഗോവയില്‍ 131ഉം വടക്കന്‍ ഗോവയില്‍ 119 സ്ഥാനാര്‍ത്ഥികളുമാണുള്ളത്. 2012ലെ തെരഞ്ഞെടുപ്പില്‍ 202 സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരമാണ് ഇവിടെ.
38 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 2 സീറ്റുകളില്‍ സ്വതന്ത്രരെ പിന്താങ്ങുന്നുണ്ട്. കോണ്‍ഗ്രസ് 37 സീറ്റിലും എന്‍സിപി 16ലും എംജിപി-ജിഎസ്എം-ശിവസേന സഖ്യം 26 സീറ്റിലും മത്സരിക്കുന്നുണ്ട്. യുണൈറ്റഡ് ഗോവ പാര്‍ട്ടി രണ്ട് സീറ്റിലും ഗോവ വികാസ് പാര്‍ട്ടി 4 സീറ്റിലും മത്സരിക്കുന്നുണ്ട്. എഎപി 39 സിറ്റിലാണ് മത്സരിക്കുന്നത്. 11.08 ലക്ഷം വോട്ടര്‍മാര്‍ 1649 പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: