മുംബൈ: നോട്ട് അസാധുവാക്കിയ ശേഷം പതിനഞ്ച് പൊതുമേഖല, സ്വകാര്യ ബാങ്കുകളിലായി നടന്ന 250 കോടിയുടെ സംശയാസ്പദമായ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു.
നവംബര്‍ എട്ടിനുശേഷം 15 ബാങ്കുകളില്‍ 250 കോടിയുടെ സംശയാസ്പദമായ ഇടപാടുകള്‍ നടന്നതായി ഓഡിറ്റിംഗില്‍ വ്യക്തമായി . ഇതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദായ വകുപ്പിന് അന്വേഷണം കൈമാറിയത്.
നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ കാലയളവില്‍ ഡയറക്ടറേറ്റ് കളളപ്പണ നിരോധന നിയമപ്രകാരം രാജ്യത്ത് മൊത്തം 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്ന 25 കേസുകള്‍ ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
സഹകരണ ബാങ്കുകള്‍ ഉപ്പെടെയുള്ളവ നിരീക്ഷണത്തിലായിരുന്നു. കളളപ്പണ നിരോധന നിയമപ്രകാരം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടിക്കണക്കിന് രൂപയുടെകളളപ്പണം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: