ശ്രീകണ്ഠാപുരം: സാംസ്കാരികരംഗത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് സാംസ്കാരിക ഫാസിസമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ശ്രീകണ്ഠപുരം സ്ഥാനീയസമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക രംഗത്ത് ചിലര്‍ സംവാദത്തിനുള്ള അവസരം വിവാദമാക്കുകയും അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തില്‍ ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. സാംസ്കാരിക നായകര്‍ ദേശീയതയുടെ വക്താക്കളാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കയാണെന്നും ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും വി.മഹേഷ് പറഞ്ഞു. യോഗത്തില്‍ പയ്യാവൂര്‍ മാധവന് മാസ്റ്ററെ സംസ്ഥാനസമിതി അംഗമായി തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി കെ.കെ.മനോജ് കുമാര്‍-പ്രസിഡണ്ട്, കെ.എന്‍. സതീശന്, എ. പ്രേമരാജന്‍-വൈസ് പ്രസിഡണ്ടുമാര്‍, ശ്രീജിത്ത് സോമരാജ്-ജനറല്‍സെക്രട്ടറി, എ.ജയചന്ദ്രന്-ജോയന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ഫിബ്രവരി 4ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശ്രീകണ്ഠാപുരം നാഷണല്‍ കോളേജില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന സമിതി അംഗവും ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ മലയാള വിഭാഗം അദ്ധ്യാപകനുമായ പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ വൈദീക സാഹിത്യം, ചിന്തയുടെ ഹിമാലയം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. ചാനല്‍ അവതാരകനും കവിയുമായ രാജേഷ് വാര്യര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: