ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വോട്ടര്‍മാരെ സ്വാധീനിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് എം.എല്‍. ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്.
വാദങ്ങള്‍ തള്ളിയ കോടതി കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് കരുതാനാകില്ല. പലപ്പോഴായി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇതു മൂലം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ പാടില്ല. പല സംസ്ഥാനങ്ങളിലായി വര്‍ഷം മുഴുവന്‍ തെരഞ്ഞെടുപ്പുകളുണ്ടാകും. അതുകൊണ്ട് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കരുതെന്നാണോ? ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. റെയില്‍ ബജറ്റും പൊതുബജറ്റിനൊപ്പമാണ് അവതരിപ്പിക്കുകയെന്ന പ്രത്യേകതയും ഇത്തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: