കാക്കനാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലയില്‍ മെല്ലെപ്പോക്ക്. വാര്‍ഷിക പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍ ജില്ല 12-ാം സ്ഥാനത്താണ്. 426 കോടിയാണ് പദ്ധതികളുടെ ആകെ അടങ്കല്‍ തുക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ ചെലവഴിച്ചത് 82.41 കോടി മാത്രം, 19.3%. ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനത്താണ്. ഇടുക്കി 27.5%, ആലപ്പുഴ 25.8%. തൃശ്ശൂരും കോട്ടയവും മാത്രമാണ് എറണാകുളത്തിന് പിന്നില്‍.
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയമാണ് ജില്ലയെ 12-ാം സ്ഥാനത്തേക്ക് താഴ്ത്തിയത്. ജില്ലാ പ്ലാനിങ് ഓഫീസ് പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് 82 പഞ്ചായത്തുകളില്‍ 41 എണ്ണം മാത്രമാണ് 25% തുക ചെലവഴിച്ചത്. കടുങ്ങല്ലൂര്‍, കവളങ്ങാട്, നെല്ലിക്കുഴി പഞ്ചായത്തുകളാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത്. നെല്ലിക്കുഴിയും കവളങ്ങാടും യഥാക്രമ ം 12.95%, 11.16 % വീതം. കടങ്ങല്ലൂര്‍ 10.10 ശതമാനവും.
1,600 പദ്ധതികളാണ് 2014-15 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1438 പദ്ധതികള്‍ക്കായി മൊത്തം അടങ്കല്‍ 140 കോടിയായിരുന്നു. പദ്ധതി തുക ചെലവഴിക്കുന്നതില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനും മോശം പ്രകടമാണ്. കോര്‍പ്പറേഷനുകളില്‍ ഏറ്റവും കുറച്ച് തുക ചെലവഴിച്ചത് കൊച്ചിയാണ്. 74 കോടിയുടെ അടങ്കല്‍ തുകയില്‍ കൊച്ചി കോര്പ്പറേഷന് ചെലവഴിച്ചത് 8.8 കോടി മാത്രം.
നിയമസഭ തെരഞ്ഞടുപ്പില്‍ മൂന്ന് മാസത്തെ പെരുമാറ്റച്ചട്ടം വന്നതും സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ക്കായി ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന തുക സര്‍ക്കാര്‍ തിരിച്ചെടുത്തതുമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണം അവതാളാത്തിലാക്കിയതെന്നാണ് ഡിപിസി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: