ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആര്‍എസ്എസിന്റെ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുങ്ങി. ഇന്ന് രാവിലെ കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജുവുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് പോലും നില്‍ക്കാതെ മുഖ്യമന്ത്രി സ്ഥലം വിടുകയായിരുന്നു.
രാവിലെ വ്യോമയാന മന്ത്രാലയത്തിന്റെ ഓഫീസ് കേരള ഹൗസുമായി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി മുങ്ങിയ അറിയിപ്പ് ലഭിക്കുന്നത്. താന്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന് കേന്ദ്ര വ്യോമമന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചതുമില്ല. കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെയാണ് ജന്‍ അധികാര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആസൂത്രണം ചെയ്തത്.
കേരള ഹൗസിന് മുന്നില്‍ രാവിലെ 11ന് തുടങ്ങിയ ധര്‍ണയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊള, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവര്‍ സംബന്ധിക്കുന്നുണ്ട്. ബുധനാഴ്ച ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാര്‍ക്സിസ്റ്റ് കൊലപാതക പരമ്പരകള്‍ക്കെതിരെ സെമിനാറും നടക്കും. അദ്വൈത കല, മോണിക്ക അറോറ തുടങ്ങിയവര്‍ സംബന്ധിക്കും.
സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ മുന്നറിയിപ്പെന്ന നിലയ്ക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: