ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന് എന്‍. രാജുവിനെ വിജിലന്‍സ് ശുപാര്‍ശ പ്രകാരം വേങ്ങാട് ഗോകുലത്തിലെക്ക് സ്ഥലം മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി യോഗം ആരോപിച്ചു. 2013 മുതല്‍ രാജുവിനേതിരെയുളള പരാതികളില്‍ വിജിലന്‍സ് പലപ്പോഴും സഹായകരമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശക്തമായി ഇടപെട്ട് െ്രെകം റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് വിജിലന്‍സ് െ്രെകം റജിസ്റ്റര്‍ ചെയ്തത്.
അനധികൃത സ്ഥാനത്തെക്ക് സ്വയം അവരോധിച്ച് പദവി ദുരുപയോഗം ചെയ്ത എന്‍.രാജുവിനേതിരെ എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തെങ്കിലും വിജിലന്‍സ് ട്രാന്‍സ്ഫര്‍ നടപടി പോലും ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ആവശ്യപ്പെട്ടിട്ടുള്ളത് .ഭരണസമിതി അംഗമായ കാലയളവില്‍ രാജുവിന്റെ സര്‍വീസ് അച്ചടക്ക നടപടികള്‍ എന്നിവയെ സംബന്ധിച്ചുള്ള ഔദ്യോഗിക ഫയലുകള്‍ ദേവസ്വം ഓഫിസില്‍ നിന്നും കാണാത്തതിനെ കുറിച്ച് പരാതികള്‍ നല്‍കിയിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. കേരള സര്‍വ്വീസ് റൂള്‍സ് അനുശാസിക്കുന്ന സസ്പെന്ഷന് നടപടി വിജിലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നതും ദേവസ്വം അധികൃതര്‍ കണക്കിലെടുത്തില്ലെന്നതും ദുരൂഹമാണ്. ദേവസ്വത്തിന്റെയും വിജിലന്‍സിന്റെയും ഭാഗത്ത് സംഭവിച്ച ഗുരുതരമായ വിഴ്ച ചൂണ്ടിക്കാണിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്കാന് യോഗം തിരുമാനിച്ചു.
പുങ്ങാട് മാധവന് അധ്യക്ഷനായ യോഗത്തില്‍ എന്‍ പ്രഭാകരന് നായര്‍, മോഹന്‍ദാസ് ചേലനാട്, ടി.നിരാമയന്,എം.ബിജേഷ്, പ്രസാദ് കാക്കശ്ശേരി,അഡ്വ :വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: