ന്യൂദല്‍ഹി: ബിസിസിഐ ഭാരവാഹി സ്ഥാനത്തേക്ക് കോടതി നിയോഗിച്ച സമിതി നല്കിയ പട്ടിക സുപ്രീംകോടതി തള്ളി. 70 വയസ് കഴിഞ്ഞവരുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടി. വെള്ളിയാഴ്ചയ്ക്കകം പുതിയ പട്ടിക നല്കാന് കേന്ദ്ര സര്‍ക്കാരിനും ബിസിസിഐക്കും നിര്‍ദേശം നല്കി. 30ന് പുതിയ ഭരണസമിതിയെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.
വാര്‍ഷിക ജനറല്‍ ബോഡിയില്‍ ലോധ സമിതി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കുപ്പെടുന്നതു വരെയാകും ഈ ഭാരവാഹികളുടെ കാലാവധി.
ജനുവരി രണ്ടിന് ബിസിസിഐ ഭരണസമിതിയെ അയോഗ്യരാക്കിയ ശേഷം കോടതി നിയോഗിച്ച സമിതി നല്കിയ പേരുകളാണ് തള്ളിയത്. 70 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ബോര്‍ഡ് ഭാരവാഹികളാകരുതെന്ന് കോടതി നിഷ്കര്‍ഷിച്ചിരുന്നു.
എന്നാല്‍, ഒമ്പതു പേരുടെ പട്ടികയില്‍ 70 വയസ് കഴിഞ്ഞവരും ഉള്‍പ്പെട്ടു. സീല്‍ ചെയ്ത കവറിലാണ് പട്ടിക നല്‍കിയത്. പുതിയ പേരുകള്‍ നിര്‍ദേശിക്കാമെന്ന് ബിസിസിഐക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ അറിയിച്ചപ്പോള്‍ കോടതി അനുവദിച്ചു. അതേസമയം, ഭരണസമിതിയെ നിയമിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കേസ് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
റെയില്‍വേ, സര്‍വീസസ് സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ്, ഓള് ഇന്ത്യ യൂണിവേഴ്സിറ്റീസ് എന്നിവയുടെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് 20ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഇവര്‍ക്ക് അംഗത്വം ഉണ്ടായിരുന്നുവെങ്കിലും, ലോധ സമിതി നിര്‍ദേശത്തോടെ അതില്‍ വ്യക്തതയില്ലാതായി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: