വടകര(കോഴിക്കോട്): ആയോധന കലാരംഗത്ത് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുതുപ്പണം കായക്കണ്ടി ഗോവിന്ദ വിഹാറില്‍ മീനാക്ഷി അമ്മയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഏഴാം വയസ്സിലാണ് ഭര്‍ത്താവ് രാഘവന് മാസ്റ്ററുടെ ശിക്ഷണത്തില്‍ കളരി പരിശീലന രംഗത്തേക്ക് കടന്നുവന്നത്.
16-ാം വയസ്സില്‍ ഗുരുവിനെ തന്നെ ജീവിത പങ്കാളിയാക്കിയ മീനാക്ഷി തുടര്‍ന്നങ്ങോട്ട് ആയോധന കലാരംഗത്ത് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. കഴിഞ്ഞ 67 വര്‍ഷമായി പുതുപ്പണത്ത് പ്രവര്‍ത്തിക്കുന്ന കടത്തനാട് കളരിസംഘത്തിന്റെ നിയന്ത്രണം ഇപ്പോള്‍ മീനാക്ഷി ഗുരുക്കള്‍ക്കാണ്. എഴു വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ മരണശേഷമാണ് മീനാക്ഷി ഗുരുക്കള്‍ ചുമതല ഏറ്റെടുത്തത്.
ആയിരത്തില്‍പ്പരം ശിഷ്യഗണങ്ങളുണ്ട് മീനാക്ഷി ഗുരുക്കള്‍ക്ക്. രാജ്യത്തെ 40 കരുത്തരായ വനിതകളെ ബെംഗളുരു ആസ്ഥാനമായ സംഘടന തെരഞ്ഞെടുത്തതില്‍ ഒരാള്‍ മീനാക്ഷി ഗുരുക്കളായിരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇങ്ക് എന്നാ സംഘടനയുടെ പുരസ്കാരവും മീനാക്ഷി അമ്മയെ തേടിയെത്തിയിട്ടുണ്ട്.
മക്കളായ സജീവ് കുമാര്‍, പ്രദീപ്കുമാര്‍, ചന്ദ്രപ്രഭ, റൂഭി മരുമക്കളായ രാജി, പ്രസീത, ദിവാകരന്, ജയചന്ദ്രന് എന്നിവരും കളരി അഭ്യാസികളാണ്. പുരസ്കാരം ഭര്‍ത്താവും കളരി ഗുരുക്കളുമായിരുന്ന പരേതനായ രാഘവന് മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: