കോഴിക്കോട്: സ്വാശ്രയ കോളജുകളില്‍ നിന്ന് നിലവില്‍ ഉയര്‍ന്നു വന്ന പരാതികളില്‍ സര്‍വകലാശാല തലത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭയാശങ്കയില്ലാതെ പഠിക്കാന്‍ എങ്ങിനെ സാഹചര്യമൊരുക്കാമെന്ന് വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച ചെയ്യും. കൃത്യമായ ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എലത്തൂര്‍ മണ്ഡലത്തിലെ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ത്ഥി സമൂഹത്തില്‍ പ്രത്യേക രീതിയിലുള്ള അസംതൃപ്തി രൂപം കൊള്ളുന്നത് കാണുന്നുണ്ട്. സ്വാശ്രയ കോളജുകളില്‍ നിന്ന് കേരളീയ സമൂഹത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രിയങ്കരനായ നെഹ്റുവിന്റെ പേരിലുള്ള ഒരു സ്വാശ്രയ കോളജില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവം വല്ലാത്ത ഞെട്ടലാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മറ്റൊരു പേരായ ടോംസിന്റെ പേരുള്ള മറ്റൊരു കോളജില്‍ നിന്ന് രക്ഷിതാക്കളില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും പല പരാതികളാണ് ഉയരുന്നത്.
സ്വാശ്രയ കോളജുകളില്‍നിന്ന് പുറത്തുവരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഗൗരവതരമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കൂട്ടര്‍ക്ക് ചെലവേറിയതും മറ്റൊരു കൂട്ടര്‍ക്ക് ലാഭമുണ്ടാക്കാനുള്ളതുമായ ഒന്നായി ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയാശയങ്കയില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: