കോട്ടയം: രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും ആദരവ് തോന്നിയത് ഇ.കെ നായനാരോടായിരുന്നുവെന്ന് കെ.എം മാണി. അദ്ദേഹത്തിന്റെ നര്‍മ്മം കലര്‍ന്ന സംഭാഷണ രീതിയിലും ശൈലിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് മാണി വ്യക്തമാക്കി. കെ.എം മാണിയുടെ 84ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ആയിരം കേന്ദ്രങ്ങളില്‍ കാരുണ്യദിനം ആചരിച്ചതിന്റെ ഭാഗമായി കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ വിരമിക്കല്‍ ഇല്ലെന്നും മാണി പറഞ്ഞു. ഇത് സേവനമാണ.് ഇവിടെ വിരമിക്കലിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തനിക്ക് ലഭിച്ച പദവികളില്‍ കളങ്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായി മാണി അവകാശപ്പെട്ടു. വര്‍ഷത്തില്‍ ഒരു ദിവസം കാരുണ്യദിനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ ദിവസത്തില്‍ എല്ലാവരും കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും ഇത്തരം ദിനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചായിരുന്നു ഇക്കൊല്ലത്തെ മാണിയുടെ പിറന്നാള്‍ ആഘോഷം.
കെ.എം. മാണിയുടെ ജന്മദിനം കേരളാ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം കാരുണ്യദിനമായി ആചരിച്ചു. പി.ജെ. ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘാടക സമിതിയുടെ ആഹ്വാനപ്രകാരമാണ് കാരുണ്യത്തിന്റെ കയ്യൊപ്പ് എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ജന്മദിനം ആഘോഷമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: