തലശ്ശേരി: പിണറായിക്കടുത്ത് പാറപ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം വധശ്രമം. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഘടിച്ചെത്തിയ സിപിഎം അക്രമി സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരായ ശ്രീലക്ഷ്മിയില്‍ സുബീഷ്, കടേക്കര നിധില്‍ എന്നിവരെ അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച്വരുമ്പോഴാണ് പാറപ്രം ടൗണിനടുത്ത് വെച്ച് അക്രമം ഉണ്ടായത്. സുബീഷിന്റെ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിധിലിന്റെ കഴുത്തിലാണ് മുറിവേറ്റത്. രണ്ട് വര്‍ഷം മുമ്പ് സുബീഷിന് നേരെ സിപിഎം സംഘത്തിന്റെ വധശ്രമം ഉണ്ടായിരുന്നു.
ഈ കേസിലെ പ്രതികളായ സായൂജ്, അഭിനന്ദ് എന്നിവരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം രമേശന് അക്കാവി, ലീഡര്‍ അനി, സതീശന്, വാര്‍ഡ് മെമ്പര്‍ കൈപ്രത്ത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന സംഘമാണ് തുണിയില്‍ പൊതിഞ്ഞ ഇടിക്കട്ട, പട്ടിക തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചത്. സുബീഷിനും നിധിലിനും നേരെ ഇതിന് മുമ്പും പലതവണ സിപിഎം സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ വിവിധ പരിപാടികളില്‍ ഇന്നലെ പങ്കെടുക്കുന്നതിനിടയിലാണ് പിറണായിയില് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും വധശ്രമം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: