കൊച്ചി: കെ. കരുണാകരനൊപ്പം നിന്നവരെ ചേര്‍ത്ത് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ കെ. മുരളീധരന്. പത്മജയുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പത്മജയുടെ വീട്ടില്‍ ഇതു സംബന്ധിച്ച കൂടിയാലോചനയില്‍ കടുത്ത കരുണാകര പക്ഷക്കാര്‍ ചിലര്‍ പങ്കെടുത്തു. കെ. പി. കുഞ്ഞിക്കണ്ണനുണ്ടായിരുന്നു. പന്തളം സുധാരകരും പിന്തുണ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നാശം സംഭവിക്കാതിരിക്കാന്‍ കരുണാകരനോടൊപ്പം നിന്നവര്‍ക്ക് ബാധ്യതയുണ്ടെന്നാണ് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. എന്നാല്‍ മുരളിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവരാണ് പഴയ കരുണാകരപക്ഷക്കാരില് പലരും.
പത്മജയാണ് മുരളിയോടുള്ള എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് ഇങ്ങനെയൊരു നീക്കത്തിനു തുടക്കമിട്ടത്. മുരളിയെ മുന്‍ നിര്‍ത്താനാണ് ആലോചിച്ചത്. എന്നാല്‍, അടുത്തിടെവരെ ഉമ്മന്‍ചാണ്ടിയോട് ഏറെ അടുത്തു നിന്നിരുന്ന മുരളിയുടെ നീക്കങ്ങളില്‍ സംശയമാണ് പഴയ കൂട്ടുകാര്‍ക്ക്. ഉമ്മന്‍ ചാണ്ടിയും കരുണാകരനും തമ്മിലുണ്ടായിരുന്ന കടുത്ത വിയോജിപ്പു കണക്കാക്കുമ്പോള്‍ മുരളിയുടെ കൂട്ട് സംശയകരമായാണ് അവര്‍ കണ്ടിരുന്നത്.
ചെന്നിത്തലയെ വിമര്‍ശിച്ച് മുരളീധരന് നടത്തിയ രാഷ്ട്രീയ നീക്കം ഏറെ ഫലം കണ്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരളിയുടെ നിലപാടിനോട് യോജിച്ചു. എന്നാല്‍, മുരളിയുടെ നേതൃത്വത്തില്‍ മുന്നോട്ടു പോകാന്‍ പലര്‍ക്കും മടിയാണ്.
അതേസമയം പാര്‍ട്ടിയിലും യുഡിഎഫിലും ഉണ്ടാകാന്‍ പോകുന്ന ചില സ്ഥാനങ്ങള്‍ മാത്രം നോക്കിയുള്ള നീക്കങ്ങളാണ് മുരളി നടത്തുന്നതെന്ന വിമര്‍ശനങ്ങളുയരുന്നുണ്ട്. അതിനാല്‍ത്തന്നെ പുതിയ നീക്കങ്ങള്‍ക്ക് എത്രത്തോളം പിന്തുണ കിട്ടുമെന്ന ആശങ്കയിലാണ് പുതിയ നീക്കം നടത്തുന്നവര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: