തിരുവനന്തപുരം: ലോ അക്കാദമി സമരം അട്ടിമറിക്കാന്‍ സിപിഎം നാടകം. ലോ അക്കാദമിയില്‍ നടക്കുന്നത് രാഷ്ട്രീയമല്ല, വിദ്യാര്‍ത്ഥി സമരമെന്ന് പ്രസ്താവിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അക്കാദമി ഭാരവാഹികളെ എകെജി സെന്ററില്‍ വിളിപ്പിച്ച് നാടകം കളിച്ചത്. ലോ അക്കാദമി മാനേജ്മെന്റ് പ്രതിനിധികളെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയശേഷവും രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍.
ലോ അക്കാദമി ഡയറക്ടര്‍ നാരായണന് നായരും സഹോദരന് സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന് നായരും അടക്കമുള്ളവരെ ഇന്നലെ ഉച്ചയോടെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് ചര്‍ച്ചനടത്തിയത്. കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാജിയുടെ കാര്യത്തില്‍ മാനേജ്മെന്റ് വഴങ്ങിയില്ല. പാര്‍ട്ടിയുടെ നിലപാടാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയ കോലിയക്കോട് കൃഷ്ണന്‍നായര്‍, ലക്ഷ്മിനായര്‍ രാജവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.
കഴിഞ്ഞ ആറ് ദിവസമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന് നടത്തുന്ന ഉപവാസ സമരം ഏറെ രാഷ്ട്രീയ സാമൂഹിക പിന്തുണ നേടി. സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിലും സിന്‍ഡിക്കേറ്റ് തീരുമാനങ്ങളിലും ബിജെപി നേട്ടം കൊയ്യുകയും എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. സിപിഐയും എഐഎസ്എഫും കൂടി സമരരംഗത്ത് വന്നതിനു പുറമേ സിപിഐ സിന്‍ഡിക്കേറ്റംഗം പരസ്യമായി രംഗത്ത് വന്നതും സിപിഎമ്മിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നു. ഈ സാഹചര്യത്തിലാണ് പുതിയ അടവ് നയവുമായി സിപിഎമ്മിന്റെ രംഗപ്രവേശം.
ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ നെഹ്റു, ടോംസ് കോളേജ് ഉള്‍പ്പെടെയുള്ള സ്വാശ്രയ മാനേജ്മെന്റുകളെ പേരെടുത്ത വിമര്‍ശിച്ചു. സമ്മര്‍ദ്ദമുപയോഗിച്ച് ലക്ഷ്മിനായരെ രാജിവയ്പിച്ചു എന്ന് വരുത്തിതീര്‍ക്കുകയാണ് പുതിയ നയം. രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും തനിക്ക് ശമ്പളം തരുന്നത് സര്‍ക്കാരല്ല, മാനേജ്മെന്റാണെന്നുമുള്ള നിലപാടിലാണ് ലക്ഷ്മി നായര്‍.
ഇന്നലെ നടന്ന സിപിഎം ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പിണറായി ഇടപെട്ട് രാജി ആവശ്യപ്പെടും. മുന്‍ധാരണ പ്രകാരം രാജിവയ്ക്കുന്ന ലക്ഷ്മിനായര്‍ പുതിയ ഡയറക്ടറായി ചുമതലയേല്‍ക്കും. നിലവില്‍ ഇതാണ് സിപിഎം-മാനേജ്മെന്റ് ധാരണ എന്നാണ് അറിയുന്നത്. ഇതിനുള്ള കരുക്കള്‍ സിപിഎം നീക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: