തിരുവനന്തപുരം: അതീവസുരക്ഷ നല്‍കിവരുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് വന്‍ സുരക്ഷാ വീഴ്ച. ഫോട്ടോഗ്രഫി അടക്കമുള്ളവ നിരോധിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ഉള്‍ഭാഗവും സ്കെച്ചും പകര്‍ത്താന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് അനുമതി നല്‍കിയതാണ് പുതിയ സംഭവം. എക്സിക്യൂട്ടീവ് ഓഫീസര്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡുമായി ലക്ഷ്മീരാജീവ് എന്ന എഴുത്തുകാരിയാണ് സുരക്ഷാവീഴ്ച സൃഷ്ടിച്ചത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും പഠിച്ച് പുസ്തകമെഴുതാന്‍ തയ്യാറെടുക്കുന്ന ലക്ഷ്മീ രാജീവ് എന്ന എഴുത്തുകാരിക്കാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച് അനുമതി നല്‍കിയത്. അമൂല്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാല്‍ അതീവ സുരക്ഷാപ്രാധാന്യമുള്ള ഗണത്തിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ക്ഷേത്രമതില്‍ക്കെട്ടിന്റെ ഉള്ളിലോ സമീപത്തോ പോലും ഫോട്ടോഗ്രഫി അടക്കമുള്ളവ സുപ്രീംകോടതി നിയോഗിച്ചിരിക്കുന്ന ഭരണസമിതിയുടെ അനുമതിയോടെ പോലീസ് നിരോധിച്ചത്.
പഠനാവശ്യത്തിനെന്ന പേരില്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ബുക്കും പെന്‍സിലുമായി പ്രവേശിക്കാന്‍ ശ്രമിച്ച ലക്ഷ്മീ രാജീവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അനുമതി നേടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ ലക്ഷ്മീരാജീവിന് പിന്മാറേണ്ടിവന്നു.
2017 മാര്‍ച്ച് 31 വരെ യഥേഷ്ടം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനും നിരീക്ഷിക്കാനുമായി ലക്ഷ്മീ രാജീവിന് എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കടന്ന് ഫോട്ടോയെടുക്കാനോ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിക്കാനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല.
കെ.എന്‍. സതീഷ് ക്ഷേത്രത്തിന്റെ സ്കെച്ച് ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. ക്ഷേത്രത്തിന്റെ ഫോട്ടോ പകര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ചിത്രകാരന്മാരെ ഉള്ളില്‍ കൊണ്ടുപോയി കാണിച്ചുകൊടുത്ത് പിന്നീട് ഓര്‍മയില്‍ നിന്ന് ചിത്രമാക്കാനാണ് ലക്ഷ്മീരാജീവ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇവര്‍ മുമ്പ് ആറ്റുകാല്‍ ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകമെഴുതി പുലിവാലു പിടിച്ച വ്യക്തിയാണ്. ആറ്റുകാല്‍ ദേവീ ചരിതത്തിന് ചിലപ്പതികാരമോ കണ്ണകിയുടെ ചരിത്രമോ ആയി യാതൊരുബന്ധവുമില്ലെന്ന പുസ്തകത്തിലെ പരാമര്‍ശം വന്‍ വിവാദവുമായി.
ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകം പ്രദേശത്തെ പൈതൃകഗണത്തിലും സംരക്ഷിത സ്മാരക പട്ടികയിലും പെടുത്തി തിരുവനന്തപുരം നഗരസഭ ഇവിടെ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാറില്ല. ഈ സാഹചര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ക്ഷേത്രത്തിന്റെ ഉള്ളിലെ ചിത്രങ്ങളെടുക്കാനും ക്ഷേത്രത്തിന്റെ സ്കെച്ച് പകര്‍ത്താനും സതീഷ് അനുമതി നല്‍കിയത്. നേരത്തെ ഉത്തര ഭാരതത്തിലെ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി എക്സിക്യൂട്ടീവ് ഓഫീസര്‍ സ്കെച്ച് കൈമാറിയെന്നും ക്ഷേത്രജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: