കൊച്ചി: ഇടതുപക്ഷം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതി സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത ചരിത്രത്തില്‍ ആദ്യമായി രാഷ്രീയ കൊലപാതകം നടത്തിയത് ഇടതുപക്ഷ പാര്‍ട്ടികളാണ്.
കമ്യൂണിസം എന്നത് മൃഗീയതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്നു. ഉന്മൂലനമാണ് കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അവര്‍ പരസ്പരം കലഹിച്ച് ഇല്ലാതാകും, അല്ലെങ്കില്‍ ജനങ്ങള്‍ അവരെ കൈയൊഴിയും. ഇതാണ് കണ്ടുവരുന്ന പ്രവണത.
നുണപ്രചാരണങ്ങളാണ് സിപിഎം നടത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ അവര്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധിജിയടക്കം എതിര്‍ത്തിരുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. അക്രമവും രാഷ്ട്രീയവും ഒന്നിച്ച് പോവില്ലെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. കേരളത്തില്‍ ദളിതരടക്കം ഇടത് പീഡനത്തിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പിണറായി വിജയന് ഒതുക്കുന്നു. എതിര്‍ക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനാണ് ശ്രമം. പാലക്കാടും കണ്ണൂരും അത് തന്നെയാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
രാജേന്ദ്ര മൈതാനിയിലെ ധര്‍ണയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹന്‍, പ്രാന്തീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: