ന്യൂദല്‍ഹി: പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒക്ലഹോമയില്‍ നിന്ന് ഇന്ത്യാക്കാരിയായ കാന്ത ബെന്നെ (90) നാട്ടിലേക്ക് നാടുകടത്തിയത്. ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. ട്രംപിന്റെ നാട്ടിലേക്ക് പോകാന്‍ താത്പര്യമില്ലെങ്കില്‍ ഇവിടെ കഴിഞ്ഞോളാനാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശിച്ചത്.
ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് കാന്ത ബെന്നിന്റെ കഥ സുഷമയുടെ മുന്നിലെത്തിച്ചത്. ഗുജറാത്തുകാരിയായ ഇവര്‍ അമേരിക്കയില്‍ ഇളയ മകനൊപ്പമാണ് താമസിച്ചിരുന്നത്. വീസാ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ നവംബറില്‍ ഇവരെ ഇന്ത്യയിലേക്ക് അയച്ചു. ഇവിടെ അവര്‍ക്ക് മൂന്ന് ദിവസം തങ്ങാനുളള വീസ നല്കി. എന്നാല്‍, ജനുവരി കഴിഞ്ഞിട്ടും ഇവര്‍ ഇവിടെ തന്നെ തുടരുന്നു. തനിക്ക് ഓക്ലഹോമയിലേക്ക് തിരികെ പോകേണ്ടെന്നും അവിടെ സംസാരിക്കാന്‍ പോലും ആരുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇവര്‍ അമേരിക്കന്‍ പൗരയാണെന്നത് കാര്യം സങ്കീര്‍ണമാക്കി.
ഈ ഘട്ടത്തിലാണ് സുഷമയുടെ ഇടപെടല്‍. കാന്ത ബെന്നിന് ഇവിടെ കഴിയാമെന്ന് ട്വിറ്ററിലൂടെ സുഷമ അറിയിച്ചു. അമേരിക്കയിലേക്ക് ടിക്കറ്റെടുത്ത ശേഷം ഹാജരാകാന്‍ പന്ത്രണ്ടാം തീയതി വിദേശ രജിസ്ട്രേഷന് ഓഫീസ് അന്ത്യശാസനം നല്കി. എന്നാല്‍, തിരിച്ചു പോകേണ്ടെന്നു കാട്ടി വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് ഇവര്‍ പരാതി നല്കി. അമ്മ തിരിച്ചുപോകാന്‍ നിര്‍ബന്ധിതയായാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മൂത്തമകന് ജയേഷ് പറഞ്ഞിരുന്നു. ഏതായാലും ആശങ്കകള്‍ എല്ലാം ഒഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: