ന്യൂദല്‍ഹി: ജെല്ലിക്കെട്ടിന് നിയമപരമായ പരിരക്ഷ നല്കി തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സ് പാസാക്കാന്‍ ഇടയാക്കിയ സാഹചര്യം ആറാഴ്ചയ്ക്കകം വിശദീകരിക്കണമെന്ന് കോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിന് എതിരായ ഹര്ജികളിന്മേല് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിച്ചത്. ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിനും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിലും സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജെല്ലിക്കെട്ട് പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോടതി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തി. എല്ലാ കായിക വിനോദങ്ങളിലും ചിലപ്പോഴെങ്കിലും മരണമുണ്ടാകാറുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: