ന്യൂദല്‍ഹി: ഡിജിറ്റര്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. ഇന്റര്‍നെറ്റ് ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആധാര്‍ അധിഷ്ടിത പേമെന്റ് സംവിധാനവും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ഡെബിറ്റ് കാര്‍ഡുകളോ മൊബൈല്‍ ഫോണുകളോ ഇ വാലറ്റുകളൊ ഇല്ലാത്തവര്‍ക്കാണ് ഈ പദ്ധതി.
കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരം 3 ലക്ഷത്തിന് മുകളില്‍ പണമിടപാടുകള്‍ അനുവദിക്കില്ല. ഭീം ആപ്പിലൂടെ 2 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കുമായുള്ള 2 പദ്ധതികളാണ് ഭീം ആപ്പിലൂടെ തുടക്കം കുറിക്കുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് യുപിഐ, യുഎസ്എസ്ഡി, ആധാര്‍, ഐഎംപിഎസ്, ഐഎംപിഎസ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ ചാര്‍ജ്ജുകളും ഒഴിവാക്കും.ബാങ്കുകള്‍ അധികമായി 10 ലക്ഷം ബ്രാഞ്ചുകള്‍ 2017 മാര്‍ച്ചോടെ ഉണ്ടാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: