ഈ ബജറ്റിന്റെ പ്രധാന ലക്ഷ്യം പരിവര്‍ത്തനം, ശാക്തീകരണം, ശുദ്ധീകരണം എന്നതാണ്. കാര്‍ഷിക-ഗ്രാമീണ മേഖലയ്ക്കും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. ഇതിനുവേണ്ട പദ്ധതികള്‍ സമഗ്രമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഗ്രാമീണ മേഖലയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയും ദാരിദ്ര്യനിര്‍മാര്‍ജ്ജനം സാധ്യമാവുകയും ചെയ്യും.
കഴിഞ്ഞ ബജറ്റില്‍ അഞ്ച് വര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. കാര്‍ഷിക വായ്പ പത്തുലക്ഷം കോടിയാക്കി ഉയര്‍ത്തിയത് ഇതിനുദാഹരണമാണ്. മാത്രമല്ല, വികസനം എത്താത്ത ഗ്രാമീണമേഖലയില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിരിക്കുന്നു. വിള ഇന്‍ഷുറന്‍സിന് 13200 കോടി വകയിരുത്തിയിട്ടുള്ളത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും.
കാര്‍ഷിക മാര്‍ക്കറ്റിങ് കമ്മറ്റികളെ പ്രോസസിങ്ങുമായി ബന്ധപ്പെടുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ക്ലീനിങ്, ഗ്രേഡിങ്, പാക്കേജിങ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനം കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില ലഭിക്കാന്‍ ഇടയാക്കും.
പാലുല്പ്പാദനമേഖലയുടെ വികസനത്തിന് ഡെയറി പ്രോസസിങ് കോര്‍പ്പസ് ഫണ്ടായി 8000 കോടി വകയിരുത്തിയിട്ടുള്ളത് മറ്റൊരു ധവളവിപ്ലവത്തിനുതന്നെ വഴിയൊരുക്കും.
തൊഴിലുറപ്പ് പദ്ധതിയുടെ തുക 38,000 കോടിയില്‍നിന്ന് 48,000 കോടിയായി ഉയര്‍ത്തിയിരിക്കുന്നു. പ്രത്യേക നൈപുണ്യമില്ലാത്ത സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. ഒരുകോടി ദരിദ്രകുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കുകയാണ് ബജറ്റിലെ ഗ്രാമീണ വികസനപദ്ധതികളുടെ ലക്ഷ്യം. ഇവര്‍ക്ക് സുസ്ഥിര ജീവനോപാധികള്‍ ഉറപ്പുവരുത്തുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
ചെറുകിട ജലസേചന പദ്ധതികള്‍ക്കും അര്‍ഹമായ തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ വികസനത്തിനുള്ള പ്രധാനമന്ത്രി സടക് യോജനയുടെ വിഹിതം കാര്യമായി വര്‍ധിപ്പിച്ചത് വികസനത്തിന്റെ പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കും.
പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 15,000 കോടിയില്‍നിന്ന് 23,000 കോടിയായി ഉയര്‍ത്തിയത് വികസനത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ്. ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കുമുള്ള ഭവനവായ്പയ്ക്കായി 20,000 കോടി നീക്കിവച്ചിട്ടുള്ളത് അഭിനന്ദനാര്‍ഹം.
ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയിലൂടെ 2018 ആകുമ്പോഴേക്കും എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക ഗ്രാമീണ വികസനത്തിന് 2.77 ലക്ഷം കോടിയാണ് ബജറ്റ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ഇതിനായുള്ള വിഹിതത്തില്‍ 24% വര്‍ധിപ്പിച്ചത് വലിയ നടപടിയാണ്. കുട്ടികളുടേയും സ്ത്രീകളുടേയും സമഗ്ര വികസനത്തിന് 1.85 ലക്ഷം കോടിരൂപ നീക്കിവച്ചിരിക്കുന്നു. നൈപുണ്യ വികസനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് മുന്‍ഗണന നല്കുന്ന ബജറ്റ് ഇതിന് നീക്കിവച്ചിരിക്കുന്നത് 52,000 കോടി രൂപയാണ്.
തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന പ്രഖ്യാപനമാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. കൂലി, തൊഴിലാളി ക്ഷേമം, തൊഴില്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിക്കും. ട്രേഡ് യൂണിയനുകള്‍ വളരെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണിത്.
വ്യവസായ മേഖലയിലെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി മുദ്ര യോജനയുടെ വിഹിതം ഇരട്ടിയാക്കി. കഴിഞ്ഞ ബജറ്റില്‍ 1.22 ലക്ഷം കോടിയായിരുന്നത് ഇക്കുറി 2.44 കോടി ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വിജയിക്കാന്‍ ഇത് സഹായകമാകും. ചുരുക്കത്തില്‍ സമഗ്രവികസനം മുന്നില്‍ക്കണ്ടുള്ള സമ്പൂര്‍ണ ബജറ്റിന്റെ സ്വഭാവസവിശേഷതകള്‍ ബജറ്റിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: