രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഭാവന നിയന്ത്രിക്കാനും പിരിവില്‍ സുതാര്യതവരുത്താനും ഡിജിറ്റല്‍ സംവിധാനം സഹായിക്കുന്നതാണ്. വ്യക്തികളില്‍ നിന്നു പിരിക്കാവുന്ന പരമാവധി സംഭാവന രണ്ടായിരം രൂപയായി നിജപ്പെടുത്തി.
കൂടുതല്‍ പണം സമാഹരിക്കുന്നത് ചെക്ക്, ഡ്രാഫ്റ്റ്, ഡിജിറ്റല്‍ മാധ്യമം വഴിയായിരിക്കണം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക കറന്‍സി ഇടപാടില്‍ പാടില്ല എന്നതും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതലായി കറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി സാധാരണക്കാരെ ഭീം ആപ്പ്, ആധാര്‍ പെ പോലുള്ള സംവിധാനങ്ങളെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇതിനായി ഇരുപത് ലക്ഷം ആധാര്‍ പിഒഎസ് മെഷിനുകള്‍ ലഭ്യമാക്കാനാണ് പരിപാടി. ഈ വര്‍ഷം രണ്ടായിരത്തി അഞ്ഞൂറ് ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: