കോട്ടയം: കഴിഞ്ഞ 11 ദിവസമായി മള്ളിയൂര്‍ ദേശത്തെ ഭക്തിലഹരിയില്ആറാടിച്ച ഭാഗവതഹംസജയന്തി ആഘോഷങ്ങളുടെ കൊടിയിറങ്ങി. മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 96-ാം ജന്മദിനത്തോടനുബന്ധിച്ച് മഹാഗണപതി ക്ഷേത്ര സന്നിധിയില്‍ ഭാഗവതസത്ര സമാപനത്തിനു ശേഷം നടന്ന ജയന്തി സമ്മേളനം മുന്‍ മന്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മഗുരുവായ മള്ളിയൂരിന്റെ ദിവ്യചൈതന്യം അനിഷേധ്യ സത്യമാണെന്ന് കുമ്മനം പറഞ്ഞു. ജീവിതദുരിതങ്ങള്‍ക്കിടയിലും വേദനിക്കുന്നവര്‍ക്കായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും നിഷ്കാമകര്‍മ്മം അനുഷ്ഠിച്ച മഹായോഗിയാണ് മള്ളിയൂര്‍. അദ്ദേഹം പ്രസരിപ്പിച്ച ഭാഗവതനാമമന്ത്രോര്ജം ഭാരതമൊട്ടാകെ എത്തിച്ച് ഭക്തരില്‍ ആത്മാനന്ദാനുഭൂതി പ്രദാനം ചെയ്തുവരുന്നു എന്നത് ശ്രദ്ധേയമാണ്. ഭാഗവതചിന്തകള്‍ വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. ഭാഗവത പ്രചാരത്തിനും പഠനത്തിനും ഗവേഷണത്തിനും ഉചിതസ്മാരകം നിര്‍മ്മിക്കപ്പെടണം. സ്വാഗത പ്രസംഗത്തില്‍ മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി മുന്നോട്ടുവെച്ച മള്ളിയൂര്‍ സ്മൃതിമണ്ഡപം എന്ന ആശയം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുവാന്‍ ഏവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് കുമ്മനം ആഹ്വാനം ചെയ്തു. കെ. സുരേഷ്കുറുപ്പ് എംഎല്‍എ മഖ്യപ്രഭാഷണവും യജ്ഞാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. ജോര്‍ജ്ജ്, ശിവരാമകൃഷ്ണ അയ്യര്‍ എന്നിവര്‍സംസാരിച്ചു. നാരായണീയ ആലാപനവും കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: