തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഫയല്‍ നീങ്ങാന്‍ നാലുമാസമെങ്കിലും എടുക്കുന്നത് ഭരണ സ്തംഭനം ഉണ്ടാക്കുമെന്നു മന്ത്രിപറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ അന്നുതന്നെ നീങ്ങുമ്പോള്‍ വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ എടുക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ നീങ്ങാന്‍ നാലുമാസംവരെ വേണ്ടിവരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 7 മാസമായിട്ടും ഫയലുകള്‍ നീങ്ങാനും ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കാനും കാലതാമസം നേരിടുകയാണ്. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടതടാകം സംരക്ഷണത്തിനുള്ള പ്രയോഗിക പ്രശ്നങ്ങള്‍ തുടരുന്നത് ഗൗരവതരമാണ്.
തടാക സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്കുമുന്‍പ് അനുവദിച്ച തുകപോലും പ്രയോജനപ്പെടുത്തിയിട്ടില്ല. ഭുവനേശ്വറിലെ ശുദ്ധജലതടാകം എല്ലാ സാങ്കേതികസംവിധാനവുമുപയോഗിച്ച് സംരക്ഷിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതം തോന്നി. അടുത്ത ലോക തണ്ണീര്‍ത്തട ദിനത്തില്‍ തണ്ണീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ടുപോകാനായി എന്നു പറയാനാകണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: