ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിസംബറിനുളളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ നികുതിയിളവ് നഷ്ടപ്പെടുമെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ.
നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നികുതിയിളവുണ്ട്. എന്നാല്‍ പകുതിയിലേറെ പാര്‍ട്ടികള്‍ കൃത്യ സമയത്ത് റിട്ടേണ്‍ സമര്‍പ്പിക്കാറില്ല. ഇനി മുതല്‍ എല്ലാ വര്‍ഷവും ഡിസംബറിനുളളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ നികുതി ഇളവ് റദ്ദാക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരും. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി ബാങ്കുകളില്‍ നിന്ന് ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നവരുടെ പേര് രഹസ്യമാക്കി വയ്ക്കാനും നിയമം കൊണ്ടുവരും.
എല്ലാ പാര്‍ട്ടികളും ഡിസംബറിനുളളില്‍ ഓഡിറ്റ് ചെയ്ത റിട്ടേണ്‍ സമര്‍പ്പിക്കണം. കൃത്യസമയത്ത് റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് നോട്ടീസ് അയയ്ക്കും. അവരുടെ നികുതിയിളവ് റദ്ദാക്കുകയും ചെയ്യും.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് പണമായി കൈപ്പറ്റാവുന്ന സംഭാവന രണ്ടായിരമാക്കി പരിമിതപ്പെടുത്തിയത് പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ.് ആധിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: