കുറ്റ്യാടി: മലയോരമേഖലയില്‍ ജലക്ഷാമം രൂക്ഷമാവുന്നു. കാവിലുംപാറ,മരുതോങ്കര,കായക്കൊടി,പഞ്ചായത്തുകളിലെ കുന്നിന് പ്രദേശങ്ങലിലും,വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളിലുമാണ് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. മലയോരത്തെ മിക്ക ആദിവാസികോളനികളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്.
കാവിലുംപാറ കൂടല്‍ കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വളരെ അകലെയുള്ള സ്വകാര്യ വ്യക്തികളുടെ കിണറുകളെയാണ്.
ഇവിടെ നിന്നും തലച്ചുമടായി വെള്ളം കൊണ്ട് വന്നാണ് ഇവര്‍ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. കോളനിയിലെ പത്തുകുടുംബങ്ങളുടെ ആശ്രയമായ ഏക പൊതുപൈപ്പില്‍ വല്ലപ്പോഴും മാത്രമേ വെള്ളംകിട്ടാറുള്ളൂ.
പലപ്പോഴും മാസങ്ങളോളം ജലവിതരണം നടക്കാറില്ലെന്ന് ഇവിടുത്തെ താമസക്കാര്‍ പറയുന്നു.
വൈദ്യുതിടില്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്ങാട് പദ്ധതിയില്‍ നിന്നാണ് കോളനിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്.
ജലവിതരണം നിലച്ചാല്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും കോളനിക്കാര്‍ പറയുന്നു. കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനായി പഞ്ചായത്ത് ഇവിടെ കിണര്‍ കുത്തിയെങ്കിലും അതിപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്.
എത്രകടുത്ത വേനലിലും മലയോരമേഖലയില്‍ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന നിരവധി പാറ ഉറവകളില്‍ നിന്ന് പൈപ്പു വഴി വീട്ടുമുറ്റത്ത് വെള്ളമെത്തിക്കുകയായിരുന്നു പതിവ്.
കരിങ്കല്‍ ക്വാറികളും,മണ്ണെടുപ്പും,കരിങ്കല്‍ മുറികളും വ്യാപകമായതോടെ ഇത്തരം പ്രകൃതിദത്ത പാറ ഉറവകള്‍ അപ്രത്യക്ഷമാവുകയായിരുന്നു.
വേനല്‍ കൂടുതല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: