കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ഓംകാളി എന്ന വഞ്ചി ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തൊടിയില്‍ ഓംകാളി വഞ്ചിസഹകരണസംഘം യോഗം ആവശ്യപ്പെട്ടു. വെള്ളയില്‍ ബാബു, പ്രകാശന്, ഗോപാലകൃഷ്ണന്, രാജേന്ദ്രന്, ദേവന് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഐഎന്‍ഡി കെഎല്‍ 07 എം.ഡി 4269 എന്ന വഞ്ചി നാലു ലക്ഷത്തില്‍ പരം രൂപയോളം നഷ്ടമായിട്ടുണ്ട്. വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ഗോപാലകൃഷ്ണന് ശക്തിനിവാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: