ന്യൂദല്‍ഹി: മെഡിക്കല്‍- എഞ്ചിനീയറിങ് കോഴ്സുകളിലെ പ്രവേശനത്തിന് പ്രവേശനപ്പരീക്ഷ മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രിംകോടതി.ഹയര്‍സെക്കന്ററി സ്കൂള്‍ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാര്‍ക്ക് വെയിറ്റേജ് കൂടി പ്രവേശനത്തിനു പരിഗണിക്കണം. എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോച്ചിംഗ് കേന്ദ്രങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എഞ്ചിനീയറിംഗ്- മെഡിക്കല്‍ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രങ്ങങ്ങള്ക്ക് കടിഞ്ഞാണ്‍ ഇടേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിനായി നിയമങ്ങള്‍ ക്രമീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. വിദ്യാര്‍ഥികള്‍ പരിശീലനത്തിനായി ആശ്രയിക്കുന്ന സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളെ നിരോധിക്കാനാകില്ല. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസം കച്ചവടവത്കരിക്കാന്‍ അനുവദിക്കില്ല. കോടതി വ്യക്തമാക്കി. കേസില്‍ പിന്നീട് കൂടുതല്‍ വാദംകേള്‍ക്കും.
വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയുടെ തയാറെടുപ്പുകള്‍ നടത്തുന്നത് കോച്ചിംഗ് സെന്ററുകളെ ആശ്രയിച്ചാണെന്നും അതിനാല്‍ നിരോധിക്കുന്നത് പ്രായോഗികമല്ലെന്നും ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ മാനദണ്ഡം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: