കൊച്ചി: വാട്ടര്‍ തീം പാര്‍ക്കിലെ റൈഡില്‍ കയറുമ്പോള്‍ അപകടത്തില്‍ കാലിനു ഒടിവ് സംഭവിച്ച സ്ത്രീക്ക് ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണ മെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി.മോഹനദാസിന്റേതാണ് ഉത്തരവ്. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടം ഉണ്ടായത്. എറണാകുളത്തെ സ്കൂളിലെ ജീവനക്കാരിയായ പരാതിക്കാരി 2015 നവംബര്‍ 3ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തീംപാര്ക്കിലെത്തിയപ്പോഴാണ് സംഭവം. തണ്ടര്‍ സ്പളാഷ് എന്ന ഉപകരണത്തിന്റെ തകരാര്‍ കാരണമാണ് കാലിനു ഒടിവു സംഭവിച്ചതെന്ന് പരാതിക്കാരി പറയുന്നു. എന്നാല്‍ റൈഡില്‍ കാല് വഴുതി വീണാണ് അപകമെന്ന് തീം പാര്‍ക്കും വാദിച്ചു. സ്ഥാപനം ഇന്‍ഷ്വര്‍ ചെയ്തതാണെന്നും നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷ്വറന്‍സ് കമ്പനിയാണെന്നും തീം പാര്‍ക്ക് വിശദീകരിച്ചു. എന്നാല്‍ വ്യക്തികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം. പരാതിക്കാരി ക്ലെയിമിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ആവശ്യപ്പെട്ട തുക ഭീമമാണെന്നും ഇന്‍ഷ്വറന്‍സ് കമ്പനി അഭിഭാഷകന് അറിയിച്ചു. എന്നാല്‍ നിയമപരമായ ബാധ്യത ഇന്‍ഷ്വറന്‍സ് കമ്പനിക്കുണ്ടെന്നും തുക നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. രോഗിയും നിരാലംബയും അവശയുമായ പരാതിക്കാരിക്കുണ്ടായ അപകടത്തില്‍ വാട്ടര്‍ തീം പാര്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനിയും മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിച്ചതെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം രണ്ട് മാസത്തിനകം നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: