ഇടുക്കി: വെള്ളിയാഴ്ച വാഗമണിലെ ആത്മഹത്യാ മുനമ്പില്‍ നിന്ന് യുവാക്കളെ കാണാതായ സംഭവത്തില്‍ പോലീസ് തെരച്ചില്‍ നിര്‍ത്തി. ശനിയാഴ്ച ഉച്ചയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനകളില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഇവിടെ എത്തിയതെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ നിര്‍ത്തിയതെന്ന് മുണ്ടക്കയം എസ്ഐ പ്രസാദ് എബ്രഹാം ജന്മഭൂമിയോട് പറഞ്ഞു.
തൃപ്പൂണിത്തുറ കണ്ടനാട് തെക്കുംപുറത്ത് തങ്കപ്പന്- അമ്മിണി ദമ്പതികളുടെ മകന് അരുണി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 1500 അടി താഴ്ചയിലുള്ള മൃതദേഹം ക്രെയിനിന്റെ സഹായത്തോടെയാണ് മുകളിലെത്തിച്ചത്. ഇയാളുടെ ഇരുചക്രവാഹനം മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.30യോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മരിച്ച അരുണ്‍ വാഗമണിലെത്തിയ സമയത്ത് മറ്റ് ചില സംഘങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംശയമാണ് ദുരൂഹത പരത്തിയത്. മരിച്ച അരുണിനൊപ്പം ഒരാളെ കൂടി കണ്ടുവെന്ന് സുരക്ഷാചുമതലയുള്ള ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. രണ്ട് മലകള്‍ക്ക് നടുവിലുള്ള അഗാധമായ കൊക്കയായതിനാല്‍ വാഗമണ്‍ ഡിഎംസിയിലെ പാരാഗ്ലൈഡിംഗ് ഉപകരണങ്ങള്‍ എത്തിച്ചാണ് കൊക്കയില്‍ ഇറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയെങ്കിലും മറ്റൊരാളുള്ളതായി വിവരം ലഭിച്ചില്ല. ഇത് പോലീസില്‍ അറിയിച്ചതോടെ പരിശോധന ശനിയാഴ്ച രാത്രികൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന ഇന്നലെ മരിച്ച അരുണിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.
മറ്റ് പല രീതികളില്‍ അന്വേഷണം നടത്തിയെങ്കിലും ആരെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയതായും എസ്ഐ പറഞ്ഞു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ആത്മഹത്യയെന്നാണ് പോലീസ് നല്കുന്ന വിവരം. വാഗമണ്‍ പോലീസും സഹായത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: