ന്യൂദല്‍ഹി: കാസര്‍കോട് നീലേശ്വരത്തും പത്തനംതിട്ട കോന്നിയിലും പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര ഖുഷ്വാഹ അറിയിച്ചു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി, എറണാകുളം ജില്ലയിലെ തൃക്കാക്കരഎന്നിവയടക്കം അഞ്ച് നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇവയില്‍ രണ്ടെണ്ണം മാത്രമാണ് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതെന്ന് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
രാജ്യത്തെ ഓരോ ജില്ലയിലും ഒന്നുവീതം ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള നവോദയ വിദ്യാലയ പദ്ധതി പ്രകാരം കേരളത്തിലെ 14 ജില്ലകളിലും ജവഹര്‍, നവോദയ വിദ്യാലയങ്ങള്‍ സ്വന്തം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഖുഷ്വാഹ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: