കോഴിക്കോട്: രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ആധുനികവല്‍ക്കരണത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ 23 റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുക. ന്യൂദല്‍ഹിയില്‍ നാളെ ഉച്ചക്ക് 1.15 ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസ് പരിസരത്തെ വള്ളുവനാട് ഹാളില്‍ നടക്കും.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നാലര ഏക്കര്‍ ഭൂമിയിലാണ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയരുക. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 40 വര്‍ഷത്തെ പാട്ടക്കരാര്‍ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി റെയില്‍വേക്ക് വര്‍ഷാവര്‍ഷം ലാഭ വിഹിതവും നല്‍കണം.
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന് ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ലോകോത്തര നിലവാരത്തിലേക്ക് റെയില്‍വേ സ്റ്റേഷനുകളെ ഉയര്‍ത്തുക, യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനവും സുരക്ഷിതവും ഉറപ്പാക്കുക, എന്നിവയാണ് ആദുനികവല്ക്കരണം കൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്.
ആനന്ദ് വിഹാര്‍, ബിജ്വാസന്, ചണ്ഡിഗഢ്, ഹബീബ്ഗഞ്ജ്, ശിവാജിനഗര്‍, സൂറത്ത്, മൊഹാലി, ഗാന്ധിനഗര്‍, എന്നിവിടങ്ങളില്‍ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: