ന്യൂദല്‍ഹി: വ്യാജ എല്‍പിജി കണക്ഷനുകള്‍ കണ്ടെത്തി തടഞ്ഞതോടെ സര്‍ക്കാര്‍ ലാഭിച്ചത് 21,000 കോടി രൂപയുടെ സബ്സിഡി. 3.3 കോടി വ്യാജ കണക്ഷനുകളാണ് കണ്ടെത്തി നടപടിയെടുത്തതെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമ്പോള്‍ സബ്സിഡി ദുരുപയോഗം ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. സബ്സിഡി കണക്ഷനുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് വ്യാപകമായിരുന്നു. പകുതിയോളം വീടുകളില്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്തിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: