തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളേജില്‍ അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകള്‍ നടത്തരുതെന്ന് എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വിസി ഡോ കുഞ്ചറിയ പി. ഐസക്. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
ടോംസ് കോളേജ് ആക്ഷന്‍ കൗണ്‍സിലിന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രതിഷേധവുമായി എത്തി. ഇവര്‍ വിസിയെ തടഞ്ഞ് വച്ചു. വിസി, രജിസ്ട്രാര്‍ ഡോ ജി.പി. പദ്മകുമാര്‍ എന്നിവരുമായി സമരക്കാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ടോംസ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിങ് ഒഴിച്ചുള്ള ബാച്ചുകളിലെ വിദ്യാര്‍ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അണ്‍എയ്ഡഡ് കോളേജുകളിലടക്കം ഒഴിവുള്ള സീറ്റുകളില്‍ ഇവര്‍ക്ക് പ്രവേശനം നല്‍കും. എഞ്ചിനീയറിങ് കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളുടെ പട്ടിക വിദ്യാര്‍ഥികള്‍ക്ക് നല്കി. ഇവര്‍ നല്കുന്ന ഒപ്ഷനനുസരിച്ച് പ്രവേശനം നല്‍കും.
ഏതാനും കോളേജുകളില്‍ മാത്രമുള്ള കെമിക്കല്‍ എഞ്ചിനീയറിങ് കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കാന്‍ എഐസിടിഇ യുടെ അനുമതി തേടും. ഇതിനുള്ള നടപടി തിങ്കളാഴ്ച ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസി പറഞ്ഞു. ടോംസ് കോളേജിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്ന കാര്യം അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി പരിഗണിക്കാമെന്നും അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചു.
എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, എസ്എഫ്ഐ ടെക്നോസ് സംസ്ഥാന കമ്മറ്റി അംഗം ഇജാസ്, സേവ് എജ്യൂക്കേഷന്‍ കമ്മറ്റി സെക്രട്ടറി ഷാജിര്‍ ഖാന്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആവണീശ്വരം രാജശേഖരന്, ഇ. നിസാമുദ്ദീന്‍, ഇ.പി. പ്രകാശ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: