കൊല്ലം: നെട്ടയം രാമഭദ്രന്വധക്കേസില് പ്രതി പി.എസ്.സുമന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരെ എസ്.ജയമോഹന് സിബിഐ ഉദ്യോഗസ്ഥനുമായി ധാരണയുണ്ടാക്കിയതായി സൂചിപ്പിക്കുന്നു. ജനുവരി 27ന് ഹൈക്കോടിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് ഒന്നാം പ്രതി ഗിരീഷ്, രണ്ടാം പ്രതിയും സിപിഎം എല്‍സി സെക്രട്ടറിയുമായ പത്മന്, ആറാം പ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവ് എന്നിവരും 21-ാം പ്രതിയായ എസ്.ജയമോഹനും തന്നെ പ്രതിയാക്കുന്നതിന് ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്. തന്നെ പ്രതിയാക്കാനായി എസ്ജയമോഹന് സിബിഐ ഓഫീസറുമായി രഹസ്യധാരണയുണ്ടാക്കിയതായും സുമന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമചന്ദ്രവിലാസത്തില്‍ രാമഭദ്രനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്.സുമന് സിബിഐക്ക് മുന്നില്‍ കീഴടങ്ങിയത് ജനുവരി അഞ്ചിനാണ്. 2010 ഏപ്രില്‍ 10ന് നെട്ടയം ഗുരുമന്ദിരത്തിലെ ഉത്സവ ഘോഷയാത്രക്കിടെ നിസാരതര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം അക്രമികള്‍ വീട്ടില്‍ കടന്നുകയറി പെണ്മക്കളുടെ ഒപ്പം അത്താഴം കഴിക്കുകയായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയത്. പോലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നാരോപിച്ച് ഭാര്യ ബിന്ദു നല്കിയ അപേക്ഷയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ നടത്തിയ അന്വേഷണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജയമോന്, ജില്ലാകമ്മറ്റിയംഗം കെ.ബാബുപണിക്കര്‍, ഏരിയാ സെക്രട്ടറി പി.എസ്.സുമന് എന്നിവര്‍ ഗൂഢാലോചനയിലും കൊലപാതകികള്‍ക്ക് താവളമൊരുക്കുന്നതിനും നേതൃത്വം നല്‍കിയതായി കണ്ടെത്തിയത്. നിലവില്‍ കാഷ്യുകോര്പ്പറേഷന് ചെയര്‍മാനായ ജയമോഹന് ഇപ്പോള്‍ ജാമ്യത്തിലും ബാബുപണിക്കര്‍ ജയിലിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: