തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തില്‍ സ്നേഹസന്ദേശ യാത്രയ്ക്ക് തുടക്കമായി. മതനേതാക്കന്മാരെ നേരില്‍ കണ്ട് സ്നേഹം പങ്കുവയ്ക്കുന്നതാണ് സ്നേഹസന്ദര്‍ശനം. യാത്രയ്ക്ക് വാഹന വെഞ്ചിരിപ്പോടെയാണ് തുടക്കം കുറിച്ചത്. പാളയം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ ഫാദര്‍ തോമസ് ജി. വര്‍ഗീസ് കോര്‍ എപിസ്കോപ്പ വെഞ്ചിരിപ്പ് നിര്‍വ്വഹിച്ചു.
തിരുവനന്തപുരത്ത് നിന്നാരംഭിച്ച യാത്ര മാര്‍ച്ച് 6ന് കാസര്‍കോട് സമാപിക്കും. പാസ് ആവോ, സാത്ചലെ (അടുത്തുവരൂ, ഒപ്പം നീങ്ങാം) എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. മുഴുവന്‍ ജില്ലകളിലെയും ന്യൂനപക്ഷ മതമേലാധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തുകയെന്നതാണ് ലക്ഷ്യം. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ വിഭാഗത്തിന് ലഭ്യമായിട്ടുള്ള നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയും അവ നേതാക്കന്മാരുമായി സംവദിക്കുകയെന്നതുമാണ് ഉദ്ദേശ്യം. ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.എ. സുലൈമാന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഡാനി ജെ.പോള്‍, സംസ്ഥാന കമ്മറ്റിയംഗമായ ഡെന്നിജോസ് വെളിയത്ത്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫാദര്‍ ബേബി എബ്രഹാം എന്നിവര്‍ വെഞ്ചിരിപ്പില്‍ സന്നിഹിതരായിരുന്നു.
ന്യൂനപക്ഷമോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ കെ.എ. സുലൈമാന്‍, സി.പി. സെബാസ്റ്റിയന്, വെസ് പ്രസിഡന്റുമരായ പി.വി. ജോര്‍ജ്, ടി.ടി. ആന്റണി, സി.കെ. കുഞ്ഞഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഡാനി ജെ. പോള്‍, ലെല്സണ് തായങ്കരി, ജെബ്ബാര് അലി, ജിജോ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡെന്നിജോസ് വെളിയത്ത്, ഷിബു ആന്റണി, ബേബിജോണ്‍, ടി.കെ. ഫിലിപ്പ് എന്നിവരുള്‍പ്പെട്ട 14 നേതാക്കള്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: