തിരുവനന്തപുരം: സമാനതകളില്ലാത്ത വിജയമായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെത്. വിദ്യാര്‍ത്ഥി സംഘനടകള്‍ മാത്രം നടത്തിവന്ന പ്രതിഷേധം ഒരു പ്രത്യേക സാഹചര്യത്തില്‍ ബിജെപി ഏറ്റെടുക്കുകയായിരുന്നു. ലോ അക്കാദമിയെക്കുറിച്ചും പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായരെക്കുറിച്ചുമുള്ള അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത് വന്നു. ഇതെല്ലാം മൂടിവയ്ക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും കഴിയുന്നത്ര ശ്രമിച്ചു. സമരത്തെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.
ഇതോടെയാണ് ബിജെപി നേതൃത്വം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ജനുവരി 25ന് 48 മണിക്കൂര്‍ ഉപവാസസമരം അക്കാദമിക്കു മുന്നില്‍ ആരംഭിച്ചു. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. കോളേജ് പരിസരത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചായിരുന്നു നീക്കം. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കാനായിരുന്നു പോലീസിന്റെ ലക്ഷ്യം.
എസ്എഫ്ഐ മാനേജ്മെന്റുമായി ഒത്ത് ചേര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറുന്നു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ കൈവിടുമെന്നായതോടെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ എബിവിപിയില്‍ വിശ്വാസമര്‍പ്പിച്ചു. ഇതോടെ ഉപവാസ സമരം അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ ബിജെപി തീരുമാനിച്ചു. സമരത്തിന്റെ രൂപം ഇതോടെ മാറി. സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമര മുഖത്തേക്ക് എത്താന്‍ തുടങ്ങി.
വി. മുരളീധരന്റെ സമരപന്തലില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് അക്രമമഴിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഹര്‍ത്താല്‍. ഹര്‍ത്താല്‍ പ്രതിഷേധത്തിനു നേരെയും പോലീസ് അതിക്രമം. നിരവധി പേര്‍ക്ക് പരിക്ക്. ഇടതുകണ്ണിന് മാരകമായി പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ ആശുപത്രി ചികിത്സയിലായി.
മുരളീധരനെ സമരപന്തലില്‍ നിന്ന് മാറ്റിയാല്‍ സമരം അവാസാനിക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് നരനായാട്ട്. ഫെബ്രുവരി 1ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം ഏറ്റെടുത്തു. ബിജെപി കേന്ദ്ര നേതാക്കള്‍ വരെ സമരപന്തലില്‍ എത്തി. രാഷ്ട്രീയ നേട്ടം ബിജെപി കൊയ്യുമെന്നായതോടെ ചര്‍ച്ചക്ക് തയ്യാറാകാതെ സിപിഎം ഭരണ നേതൃത്വം.
തുടര്‍ന്ന് കെ.മുരളീധരന് എംഎല്‍എ കൂടി നിരാഹാര സമരത്തിലേക്ക്. ഭരണകക്ഷിയിലെ പ്രമുഖ ഘടകകക്ഷിയും സര്‍ക്കാരിനെതിരെ രംഗത്ത് എത്തി. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സമരം ലക്ഷ്യം കാണാത്തതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്ത്തകന് ഷിമിത്ത് ആത്മഹത്യാഭീഷണിയുമായി മരത്തിന് മുകളില്‍. വളരെ പ്രയാസപ്പെട്ടാണ് ഫയര്‍ഫോഴ്സ് ഷിമിത്തിനെ മരത്തില്‍ നിന്നും താഴെ ഇറക്കിയത്. അക്കാദമിക്കു മുമ്പില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം കൂടിയായതോടെ ഗവര്‍ണ്ണറുടെ ശക്തമായ ഇടപെടല്‍.
ക്രമസമാധനം തകരുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്. തങ്ങളെ ഒറ്റുകൊടുത്ത എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇല്ലാതെ സമരം വിജയിപ്പിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ നേതൃത്വങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: